പെരിഞ്ചെല്ലൂർ

ഇന്നത്തെ കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് പ്രദേശത്തെ ആണ്  പെരിഞ്ചെല്ലൂർ എന്ന് അറിയപ്പെട്ടിരുന്നത്. കേരളത്തിലെ തന്നെ പ്രധാനപ്പെട്ട ഭ്രാഹ്മണ കേന്ദ്രങ്ങളിൽ ഒന്നായിരുന്നു പെരിഞ്ചേല്ലൂർ. പേര് കേട്ട സ്ഥലം എന്നാണു പെരിഞ്ചെല്ലൂർ എന്ന വാക്കിന്റെ നേരിട്ടുള്ള അർഥം. പണ്ഡിതന്മാരുടെ സംവാദങ്ങൾക്കു തർക്ക മത്സരങ്ങൾക്കും പെരുഞ്ചെല്ലൂർ പണ്ട് വേദി ഒരുക്കിയിരുന്നു. പര പ്രദേശങ്ങളിൽ നിന്നും വന്ന ഭ്രാഹ്മണൻ മാർ പെരിഞ്ചെല്ലൂർ എത്തി സംവാദങ്ങളിൽ ഏർപ്പെട്ടു വേദ ശാസ്ത്രത്തിലും തർക്ക ശാസ്ത്രത്തിലും ഉള്ള തങ്ങളുടെ കഴിവ് തെളിയിക്കാൻ ശ്രമിക്കാറുണ്ടായിരുന്നു. 

പഴയ വടക്കൻ മലബാറിനെ ഐം പെരുമാലിടം എന്ന് പറയാറുണ്ട്. അഞ്ചു മഹത്തായ പെരുമാക്കളുടെ സാനിധ്യം കൊണ്ടാണ് ഇങ്ങനെ വിശേഷിക്കപ്പെട്ടിരുന്നത്. പയ്യന്നൂർ കാർത്തികേയ പെരുമാൾ, പെരിഞ്ചെല്ലൂർ രാജരാജേശ്വര പെരുമാൾ, പെരിഞ്ചെല്ലൂർ ബാലകൃഷ്ണ പെരുമാൾ, തിരുവങ്ങാട് ശ്രീരാമചന്ദ്ര പെരുമാൾ ,കൊട്ടിയൂർ ദക്ഷിണാ മൂർത്തി പെരുമാൾ എന്നിവർ ആണ് ഇവർ.

“ആദി വയത്തൂര് പിന്നെ പെരിഞ്ചെല്ലൂർ 

പിന്നെ ഊരത്തൂര് പിന്നെ ഏലിയുര് 

പിന്നെ ചാമരക്കാട്ട് പിന്നെ വളപട്ടണം 

കോട്ടകെട്ടി കോലത്തിരിക്ക് പൊന്മുടിയും ചൂടി “

എന്ന് തുടങ്ങുന്ന ഒരു ഉരിയാടലുകളിൽ വടക്കേ മലബാറിലെ കോലത്ത് നാട്ടിലെ ആറു ആറു അരചൻ കോട്ടകളിൽ രണ്ടാമത്തേത് പെരിഞ്ചെല്ലൂർ ആണെന്ന് മനസ്സിലാക്കാവുന്നതാണ്. പെരിഞ്ചെല്ലൂർ കോട്ട കരിപ്പത്ത് കോട്ട എന്ന പേരിൽ ആയിരുന്നു അറിയപ്പെട്ടിരുന്നത്. പെരിഞ്ചെല്ലൂരിനു ലക്ഷ്മി പുരം , തളിപ്പറമ്പ് എന്നീ പേരുകൾകൂടി ഉണ്ട്. 

പ്രജായത്ത വ്യവസ്‌ഥയിൽ തളിയാതിരിയൻമാർ ഒത്തു ചേർന്ന് നാട്ടിലെ കാര്യങ്ങൾ തീരുമാനിക്കുന്ന പതിവുണ്ട്. തളിയാതിരിയൻമാരുടെ സമ്മേളനം നടക്കുന്ന പ്രധാന പെട്ട സ്ഥലം കൂടി ആണ് പെരിഞ്ചെല്ലൂർ, അങ്ങനെ ആ സ്ഥലത്തിന് തളിപ്പറമ്പ എന്ന പേരും വന്നു ചേർന്ന്.