തോട്ടുംകര ഭഗവതി

അമ്മ ദൈവങ്ങളുടെ ഗണത്തിൽ പെടുന്ന പ്രധാനപ്പെട്ട ഒരു തെയ്യം ആണ് തോട്ടുംകര ഭഗവതി തെയ്യം. ഭരണ വർഗ്ഗത്തിന്റെ കൊടും ക്രൂരതയ്ക്കിരയായി കൊല്ലപ്പെടുകയും പിന്നീട് ദൈവക്കരുവായി പുനർജനിക്കുകയും ചെയ്ത ഒരു സ്ത്രീയാണ് തോട്ടുംകര ഭഗവതി. കാഴ്ചയിൽ ഏറെ മനോഹരമായ തോട്ടുംകര ഭഗവതിയുടെ തോറ്റവും തെയ്യവും ഏറെ രൗദ്ര ഭാവം ഉള്ളതാണ്.

തോട്ടുംകര ഭഗവതീയുടെ ഐതിഹ്യം ഇങ്ങനെ ആണ്. തന്റെ ഭർത്താവും മക്കളും മരിച്ച ഒരു സ്ത്രീ ആ ദുഃഖത്തിൽ നിന്നും അല്പം ആശ്വാസം കിട്ടാൻ നിരന്തരം രാമായണം വായിച്ചു കൊണ്ടിയിരുന്നു. അതിമനോഹരമായി രാമായണം വായിക്കുന്ന ആ സ്ത്രീ കോലത്തു നാട് വാഴുന്നവരുടെ നാടുവാഴിയുടെ കണ്ണിൽ പെട്ടു. സുന്ദരിയായ സ്ത്രീയുടെ കഥ കോലത്തു വാഴുന്നവരുടെ ചെവിയിലും എത്തി. വാഴുന്നവർ ആ സ്ത്രീയെ കൊട്ടാരത്തിലേക്കു വിളിപ്പിക്കുകയും അനഭിലഷണീയമായ കാര്യങ്ങൾ ആവശ്യപ്പെടുകയും ചെയ്തു.

എന്നാൽ തനിക്കു ഒന്നിനോടും താല്പര്യം ഇല്ലെന്നും ഭർത്താവും മക്കളും മരിച്ച ഞാൻ അംങ്ങേ അറ്റം മനോവേദനയിൽ കഴിയുകയാണെന്നും എന്നെ ഉപദ്രവിക്കരുതെന്നും സ്ത്രീ പറഞ്ഞു. സ്ത്രീയുടെ മറുപടി വാഴുന്നവരിൽ കോപം ഉണ്ടാക്കി. അത്രയ്ക്ക് ദുഃഖം ഉണ്ടെങ്കിൽ അതൊന്നു തെളിയിച്ചു കാണിക്കു എന്ന് ആ സ്ത്രീയോട് വാഴുന്നവർ ആജ്ഞാപിച്ചു.

തന്റെ മനോ താപം തെളിയിക്കുന്നതിന് ഒരു കലവും കുറച്ചു നെല്ലും സ്ത്രീ ആവശ്യപ്പെട്ടു, സ്ത്രീയുടെ ആവശ്യപ്രകാരം പരിചാരകന്മാർ അത് എത്തിച്ചു കൊടുത്തു. നെല്ല് കലത്തിൽ ഇട്ടതിനു ശേഷം കലം മാറിൽ വെച്ചു , കുറച്ചു നേരം കഴിഞ്ഞപ്പോൾ നെല്ല് മലരായി(അവൽ , പൊരി) മാറി. തന്റെ മനോ വേദനയുടെ ചൂട് കാരണം ആണ് നെല്ല് വെന്തു മലരായി മാറിയത് എന്ന് സ്ത്രീ പറഞ്ഞു. സ്ത്രീയുടെ ശക്തി കണ്ട കോലത്തിരി വാഴുന്നവർക്കു പരിഭ്രമം ഉണ്ടായി , ഇത്രയും കഴിവുള്ള ഇവളെ കൊന്നു കളയാൻ വാഴുന്നവർ ആജ്ഞാപിച്ചു.

വാഴുന്നവരുടെ ആജ്ഞ പ്രകാരം അയാളുടെ ശിങ്കിടിമാർ ആസ്ത്രീയെ വിവസ്ത്രയാക്കി ഒറ്റമുണ്ട് മാത്രം ധരിപ്പിച്ചു തലയിലും അരയിലും തീപന്തങ്ങൾ കത്തിച്ചു വിട്ടു. വേദന താങ്ങാൻ പറ്റാതെ ആ സ്ത്രീ നിലവിളിച്ചു കൊണ്ട് ദൂരെ ഓടി. കുറച്ചകലെ കാക്കരത്തു കടവ് എന്ന തോട്ടിലെ വെള്ളം കണ്ട അവൾ അതിൽ എടുത്തു ചാടി ദേഹത്തെ തീ കെടുത്തി. ദേഹമാസകലം പൊള്ളിയ അവൾ വിവസ്ത്ര ആയിരുന്നു. അടുത്തു കണ്ട ഒരു വീട്ടിലേക്കു അവൾ ഓടി ചെന്നു. മുല്ലപ്പള്ളി തറവാട് എന്നായിരുന്നു ആ വീടിന്റെ പേര്. ആ വീട്ടിലെ തറവാട്ടമ്മ സ്ത്രീക്ക് ഉടുക്കാൻ വസ്ത്രവും കുടിക്കാൻ വെള്ളവും നൽകി . ആ ‘അമ്മ കൊടുത്ത വസ്ത്രം അവൾ ധരിച്ചു വെള്ളം കുടിച്ചു ദാഹം മാറ്റി. എന്നാൽ ദേഹം മുഴുവൻ പൊള്ളലേറ്റ അവൾ തൽക്ഷണം മരിച്ചു വീണു. ഊരും പേരും അറിയാത്ത സ്ത്രീയെ മുളളപ്പള്ളി തറവാട്ടുകാർ അവിടെ തന്നെ സംസ്കരിച്ചു.

പിന്നീട്ഭ സ്ത്രീക്ക് അഭയം നൽകിയ മുല്ലപ്പള്ളി തറവാട്ടിൽ ഒരു പാട് നല്ല കാര്യങ്ങൾ സംഭവിച്ചു തുടങ്ങി. എന്നാൽ കോലത്തു വാഴുന്നവരുടെ കൊട്ടാരത്തിൽ നിറയെ അനർത്ഥങ്ങൾ കളിയാടി. സ്ത്രീ ദൈവക്കരുവായി മാറിയിരിക്കുന്നു എന്ന് പ്രശ്ന വിധിയിൽ തെളിഞ്ഞു. അങ്ങനെ തോട്ടിൽ നിന്നും എഴുന്നേറ്റു വന്ന ദേവി എന്ന അർത്ഥത്തിൽ തോട്ടുംകര ഭഗവതി എന്ന പേരിൽ ഭഗവതിയുടെ തെയ്യം കോലത്തു നാട്ടിൽ കെട്ടിയാടി തുടങ്ങി. തോട്ടുംകര ഭഗവതി പിന്നീട് കോലത്തു നാട്ടിൽ വിവിധ സ്ഥലങ്ങളിൽ സ്ഥാനം ഉറപ്പിച്ചു. പിന്നീട് മുപ്പത്തൈവർ പരദേവതമാരിൽ ഒരാളായി കോവിലകത്തു പീഡവഴക്കവും ചെയ്തു

thottmkara bhagavathi-8e2e118b-fa52-48af-af2a-6a70ca8d0f81
previous arrow
next arrow
thottmkara bhagavathi-8e2e118b-fa52-48af-af2a-6a70ca8d0f81
thottmkara bhagavathi-901621d6-d857-44bd-b75e-e7b7690f6501 (1)
thottmkara bhagavathi-81810609-a001-47f6-ab1b-38fbfe94abd6
thottmkara bhagavathi-d14a573a-ddf7-4107-8b0d-d1c95f40392b
previous arrow
next arrow

Similar Posts

  • ചുഴലി ഭഗവതി തെയ്യം

    പണ്ടുകാലത്തു ഭരണ സൗകര്യം കണക്കിലെടുത്തു നാട്ടു രാജാക്കൻമാർ അവരുടെ പ്രദേശങ്ങളെ അതിർത്തി തിരിച്ചു വിഭജിക്കാറുണ്ടായിരുന്നു. അങ്ങനെ ഉള്ള കൊച്ചു നാട്ടു രാജ്യങ്ങളെ ആണ് സ്വരൂപങ്ങൾ എന്ന് വിളിക്കുന്നത്.  വടക്കൻ കേരളത്തിലെ പ്രധാന സ്വരൂപങ്ങൾ ആണ് അള്ളട സ്വരൂപം , കോല സ്വരുപം , കോട്ടയം സ്വരൂപം എന്നിവ.  കോല സ്വരൂപത്തിന്റെ പഴയ നാമം മൂഷിക വംശം എന്നായിരുന്നു. പിന്നീട് ഭരണ സൗകര്യാർത്ഥം കോല സ്വരൂപം വീണ്ടും ചെറു സ്വരൂപങ്ങൾ ആയി വിഭജിച്ചു. വടക്കൻ കുറ്റി , തെക്കൻ…

  • രക്തചാമുണ്ഡി

    തെയ്യ പ്രപഞ്ചത്തിൽ അമ്മ ദൈവങ്ങളിൽ പ്രധാനിയായ ഒരു തെയ്യം ആണ് രക്തചാമുണ്ഡി. മൂവാരി സമുദായത്തിൽ ഉള്ളവരുടെ കുല ദൈവം ആണ് രക്തചാമുണ്ഡി. തെക്കു വളപട്ടണം പുഴയ്ക്കും വടക്കു കുമ്പളയ്ക്കും ഇടയിൽ ഉള്ള മിക്ക കാവുകളിലും രക്ത ചാമുണ്ഡി കെട്ടിയാടാറുണ്ട്. മുണ്ട്യ കാവുകളിൽ വിഷ്ണു മൂർത്തിയുടെ കൂടെയും രക്ത ചാമുണ്ഡി കെട്ടിയാടാറുണ്ട്. രക്ത ചാമുണ്ഡിക്കു രക്തേശ്വരി എന്നും പേരുണ്ട്. ചണ്ഡൻ, മുണ്ഡൻ എന്നു പേരുള്ള ദുഷ്ടരും അതി ശക്തരുമായ അസുര സഹോദരങ്ങളെ വധിച്ച ശക്‌തി സ്വരൂപിണിയായ ദേവി എന്ന…

  • പുലിയൂർ കണ്ണൻ

    ദിവ്യ മൃഗരൂപികളുടെ ഗണത്തിൽ പെടുന്ന തെയ്യം ആണ് പുലിയൂർ കണ്ണൻ തെയ്യം. പണ്ട് പാർവതി പരമേശ്വരൻ മാർ പുലി ജന്മം എടുത്തു ദമ്പതിമാരായി ഭൂമിയിൽ വാണിരുന്നു. പുലികണ്ടൻ എന്നും പുള്ളിക്കരിങ്കാളി എന്നും ആയിരുന്നു ആ മൃഗദമ്പതിമാരുടെ പേരുകൾ. തുളു വനത്തിലെ താതനാർ കല്ലിന്റെ താഴെ മട ഉണ്ടാക്കി അതിൽ പുലി ദമ്പതി മാർ വാണു. പുലികണ്ടനും പുള്ളിക്കരിങ്കാളിക്കും ആറു പുലി ദൈവ ക്കുട്ടികൾ ജന്മമെടുത്തു. കണ്ടപ്പുലി, മാരപ്പുലി, കാളപ്പുലി, പുലി മാരുതൻ, പുലിയൂർ കണ്ണൻ എന്നീ അഞ്ചു…

  • മടയിൽ ചാമുണ്ഡി

    ചണ്ഡൻ, മുണ്ഡൻ എന്നു പേരുള്ള ദുഷ്ടരും അതി ശക്തരുമായ അസുര സഹോദരങ്ങളെ വധിച്ച ശക്‌തി സ്വരൂപിണിയായ ദേവി എന്ന അർത്ഥത്തിൽ ആണ് ചാമുണ്ഡി എന്ന പേരിന്റെ ഉത്ഭവം. ബ്രഹ്മ ദേവനിൽ നിന്നും സ്ത്രീകൾക്ക് മാത്രമേ തങ്ങളെ വധിക്കാൻ കഴിയു എന്ന് വരം നേടിയെടുത്ത ശുംഭ നിശുംഭൻ മാർ സർവ വിനാശകാരായി മൂന്നു ലോകവും വാണിരുന്ന കാലം ചണ്ഡമുണ്ഡൻ മാർ അവരുടെ സേവകരായി സകല ദുഷ്പ്രവൃത്തികൾക്കും കൂട്ട് നിന്നു. ഇതിൽ ആദി പൂണ്ട ദേവൻ മാർ പാർവതി ദേവിയെ…

  • കാളപ്പുലി

    ദിവ്യ മൃഗരൂപികളുടെ ഗണത്തിൽ പെടുന്ന തെയ്യം ആണ് കാളപ്പുലി തെയ്യം. പണ്ട് പാർവതി പരമേശ്വരൻ മാർ പുലി ജന്മം എടുത്തു ദമ്പതിമാരായി ഭൂമിയിൽ വാണിരുന്നു. പുലികണ്ടൻ എന്നും പുള്ളിക്കരിങ്കാളി എന്നും ആയിരുന്നു ആ മൃഗദമ്പതിമാരുടെ പേരുകൾ. തുളു വനത്തിലെ താതനാർ കല്ലിന്റെ താഴെ മട ഉണ്ടാക്കി അതിൽ പുലി ദമ്പതി മാർ വാണു. പുലികണ്ടനും പുള്ളിക്കരിങ്കാളിക്കും ആറു പുലി ദൈവ ക്കുട്ടികൾ ജന്മമെടുത്തു. കണ്ടപ്പുലി, മാരപ്പുലി, കാളപ്പുലി, പുലി മാരുതൻ, പുലിയൂർ കണ്ണൻ എന്നീ അഞ്ചു ആൺ…

  • കണ്ടനാർ കേളൻ

    കാട്ടിൽ അനാഥ ബാലനായി ജനിച്ചു ഭൂമിയിൽ മണ്ണോടും മലയോടും പടവെട്ടി നൂറു മേനി വിളയിച്ച അതി സമർത്ഥനായ കർഷകൻ ഒടുവിൽ അതേ കാട്ടിൽ തന്നെ തീയിൽ എരിഞ്ഞമർന്നു വെണ്ണീരായി. കേളൻ എന്ന് പേരുള്ള കർഷകന്റെ ദുരന്ത പര്യവസാനിയായ ജീവിതവും ദൈവക്കരുവായുള്ള പുനർജനനനവും ആണ് കണ്ടനാർ കേളൻ എന്ന തെയ്യത്തിന്റെ ഉല്പത്തിക്ക് ആധാരം. ഏഴിമലയ്ക്കു അടുത്തുള്ള കുന്നെരു എന്ന സ്ഥലത്തെ വലിയ ഒരു തറവാടായിരുന്നു മേലേടത്ത് തറവാട്. വയനാടൻ മലയിൽ ഉള്ള മുക്കുറ്റി കാട്, മൂവര് കുന്ന്, നല്ല…